പോത്തന്‍കോട് : തെലങ്കാന മുന്‍ ഊര്‍ജ്ജവകുപ്പ് മന്ത്രിയും എംഎല്.എ.യുമായ ഗുന്തകാന്ദല ജഗദീഷ് റെഡ്ഡിയും പത്നി സുനിതയും ഇന്ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 12 ആശ്രമത്തിലെത്തിയ അവരെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ സ്വീകരിച്ചു. പ്രാര്‍ത്ഥനാലയം, പര്‍ണശാല, സഹകരണ മന്ദിരം എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന അദ്ദേഹം അഭിവന്ദ്യ ശിഷ്യപൂജിതയെ ദർശിച്ച ശേഷം അന്നദാനത്തില്‍ പങ്കുചേരുകയും ചെയ്തു. ശാന്തിഗിരിയുടെ പ്രവർത്തനങ്ങളുമായി താൻ ഏറെക്കാലമായി ബന്ധപ്പെട്ടു വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിശിഷ്ടവ്യക്തികളോട് ആശ്രമപ്രവർത്തനങ്ങളെക്കുറിച്ച് ഇന്‍ചാര്‍ജ് സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്വര്‍ടൈസ്മെന്റ് ) ശിവറാം.റ്റി, സീനിയര്‍ മാനേജര്‍ (കോര്‍ഡിനേഷന്‍) ജനറല്‍ അഡ്മിനിസ്ട്രേഷന് സജീവന് ഇ. എന്നിവര്‍ വിശദീകരിച്ചു.
Related Articles
അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് ജെ പി നദ്ദ
January 12, 2021 1:19 PM
Check Also
Close
-
കൊവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതിJanuary 14, 2021 9:31 PM