InternationalLatest

സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശ്വാസത്തില്‍

“Manju”

സുമി: കിഴക്കന്‍ ഉക്രൈനിലെ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ അതിന്റെ അവസാനഘട്ടത്തിലേക്ക്. ഉടന്‍ തന്നെ തയ്യാറാകാന്‍, സുമിയില്‍ ആശങ്കയോടെ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ അറിയിപ്പെത്തി. ഇതോടെ, സാധനങ്ങളും മറ്റും തയ്യാറാക്കി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഇവരെ ഒഴിപ്പിക്കുന്നതിനായി, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഒരു സംഘം മധ്യ യുക്രൈനിലെ പോള്‍ട്ടാവയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷ സാധ്യതയ്ക്ക് അനുസരിച്ച്‌ ‘ഏത് നിമിഷവും’ ഒഴിപ്പിക്കല്‍ ഉണ്ടായേക്കുമെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചതായി സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ റെനീഷ് ജോസഫ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍, ഉക്രൈനില്‍ കുടുങ്ങിയവരെ റോഡ് മാര്‍ഗം മൊള്‍ഡോവ, സ്ലൊവാക്യ, റൊമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങള്‍ എത്തിച്ചാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്.

അതേസമയം, ഓപ്പറേഷന്‍ ഗംഗയ്ക്ക് കീഴില്‍, 76 വിമാനങ്ങളിലായി ഇതുവരെ 15,920 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,500 പേരെയാണ് തിരികെയെത്തിച്ചത്. ഏകദേശം പകുതിയിലധികം ഇന്ത്യക്കാരെയും കേന്ദ്രസര്‍ക്കാര്‍ തിരികെ നാട്ടിലെത്തിച്ച്‌ കഴിഞ്ഞു. ഉക്രൈനില്‍, വെടിവയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിങ്ങിനെയും നാട്ടിലെത്തിച്ചു. രക്ഷാദൗത്യ ഏകോപനത്തിനായി പോളണ്ടിലായിരുന്നു വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങിനൊപ്പമാണ് ഹര്‍ജോത് മടങ്ങിയെത്തിയത്.

Related Articles

Back to top button