വി.എം.സുരേഷ് കുമാർ
വടകര : നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വൃക്കരോഗം വിഭാഗം അടച്ചു. ഇവിടുത്തെ ഒ പിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ വാര്‍ഡിലുള്ള രോഗികള്‍ തുടരും. ഇവിടെ ചികിത്സയിലുള്ള 16 രോഗികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കും.
വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേത്. ഈ വിഭാഗത്തിലെ നഴ്സിന് രോഗം ബാധിച്ചത് വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്. നഴ്സുമായി സമ്പര്‍ക്കമുണ്ടായെന്നു കരുതുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പടെ 24 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.