Uncategorized

സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്നത് സമൂഹത്തിന്റെ അഭിവൃദ്ധിക്ക് കാരണമാകും

“Manju”

ദില്ലി: സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്നത് സമൂഹത്തിന്റെയും അഭിഭാഷകവൃത്തിയുള്‍പ്പടെയുള്ള എല്ലാ മേഖലയുടെയും അഭിവൃദ്ധിക്ക് കാരണമാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. വനിതാ നിയമവിദഗ്ധരുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാനാകുമെന്ന് തന്നോട് പലരും ചോദിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘എന്തുകൊണ്ടാണ് സുപ്രീംകോടതിയില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വനിതാ ജഡ്ജിമാര്‍ ഉണ്ടാകാത്തത്, സ്ത്രീകളില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ ഹൈക്കോടതി ജഡ്ജിമാര്‍ ഉണ്ടാകുന്നില്ല എന്ന് എന്നോട് പലരും പലപ്പോഴും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ലളിതമല്ല, കുറച്ച്‌ സങ്കീര്‍ണ്ണമാണ്. അതില്‍ സത്യത്തിന്റെ കാതലുണ്ടെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.” ചീഫ് ജസ്റ്റിസ് പറഞ്ഞു.

2000-നും 2023-നും ഇടയില്‍ സ്ത്രീകള്‍ക്ക് അഭിഭാഷകജോലിയില്‍ പ്രവേശിക്കാനും അഭിവൃദ്ധിപ്പെടാനും ഒരു അവസ്ഥ ഇല്ലാതിരുന്നതിനാല്‍ 2023-ല്‍ സുപ്രീം കോടതി ജഡ്ജിമാരെ സ്ത്രീകളില്‍ നിന്ന് സൃഷ്ടിക്കാന്‍ ഒരു മാന്ത്രിക വടിയും ഇല്ല. അതിനാല്‍, നമ്മുടെ തൊഴില്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ ഒരു ഭാവി സൃഷ്ടിക്കണമെങ്കില്‍ അതിനു തക്കതായ ഒരു തൊഴില്‍ ചട്ടക്കൂട് അഥവാ അടിത്തറ സൃഷ്ടിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ജില്ലാ ജുഡീഷ്യറിയിലെ സമീപകാല സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് പല സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധികം അഭിഭാഷകര്‍ സ്ത്രീകളാണെന്നാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതിയാണ് അതിന് കാരണം. ഇന്ത്യയില്‍ വിദ്യാഭ്യാസം വിപുലമായപ്പോള്‍, സ്ത്രീകളുടെ വിദ്യാഭ്യാസനിരക്കും വര്‍ദ്ധിച്ചു. ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തിന്റെ അഭിവൃദ്ധിയുടെ താക്കോല്‍ അവരുടെ പെണ്‍മക്കളെ പഠിപ്പിക്കുക എന്നതിലാണ്. ഈ ഒരു ധാരണ ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ ഇടയില്‍ വേരോടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Related Articles

Back to top button