IdukkiKeralaLatest

പച്ചക്കറിക്ക് തീവില

“Manju”

ഒറ്റപ്പാലം: പച്ചക്കറി വില കുതിക്കുമ്പോള്‍ താളംതെറ്റി കുടുംബ ബജറ്റ്. ഒരാഴ്ച കൊണ്ട് മൂന്നും നാലും മടങ്ങോളമാണ് വില ഉയര്‍ന്നത്. 40 രൂപക്ക് ലഭിച്ചിരുന്ന ഒരു കിലോ മുരിങ്ങക്കായക്ക് 120 രൂപയാണ് നിലവിലെ വിപണി വില. 20 രൂപക്ക് ലഭിച്ചിരുന്ന തക്കാളിയുടെ വില 76 രൂപയിലെത്തി.

70 രൂപ നല്‍കിയാലേ ഒരു കിലോ പയര്‍ ലഭിക്കൂ. ഒരാഴ്ച മുമ്പ് വരെ 30 രൂപയായിരുന്നു ഇതിന്റെ വില. 20 രൂപക്കും ആവശ്യക്കാര്‍ ഏറെ ഇല്ലാതിരുന്ന കൊത്തമര, വഴുതനങ്ങ എന്നിവക്ക് യഥാക്രമം 60ഉം 48ഉം രൂപയാണ് ചില്ലറ വിപണികളിലെ വില്‍പന വില. നേന്ത്രപ്പഴം, വലിയ ഉള്ളി, ചെറിയ ഉള്ളി തുടങ്ങിയവക്ക് നാമമാത്രമായി വില വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും കുടുംബ ബജറ്റ് അവതാളത്തിലാക്കിയിട്ടില്ല.
തമിഴ്നാട്ടിലെ പെരുമഴയുടെ പേരിലാണ് വില വര്‍ധനവത്രയും. വിലയുയര്‍ന്നതോടെ ഒന്നും രണ്ടും കിലോ വാങ്ങിയിരുന്ന കുടുംബങ്ങള്‍ അര കിലോയിലേക്കും കാല്‍ കിലോയിലേക്കുമായി കോള് ചുരുക്കി. നാടന്‍ പച്ചക്കറികള്‍ മഴയിലും മറ്റും നശിച്ചാല്‍ കര്‍ഷകര്‍ക്കു പോലും പച്ചക്കറികള്‍ക്ക് വിപണികളെ ആശ്രയിക്കേണ്ടി വരുന്നു. പച്ചക്കറി ഉല്‍പന്നങ്ങളുടെ തീവില വിപണികളിലെ വില്‍പനയെ സാരമായി ബാധിച്ചതായി പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.

Related Articles

Back to top button