ശ്രീജ.എസ്
ന്യൂഡൽഹി ∙ കോവിഡ് രോഗികളുമായി ഇടപഴകിയ നഴ്സുമാരെ ക്വാറന്റീനിലാക്കുന്നില്ലെന്നു പരാതി. ഒൻപതു മലയാളി നഴ്സുമാർ ഉൾപ്പെടെ 35 ആരോഗ്യപ്രവർത്തകരാണ് രോഗഭീതിയിൽ കഴിയുന്നത്.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലാണ് സംഭവം. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരെ കാലാവധി തീരും മുൻപ് തിരിച്ചുവിളിച്ചെന്നാണ് പരാതി. നിർബന്ധിച്ച് ജോലി ചെയ്യിക്കുന്നുവെന്നും പരാതിയുയർന്നു. പലർക്കും രോഗലക്ഷണങ്ങളുണ്ടെന്ന് ഇവർ പറയുന്നു.