അഖിൽ ജെ എൽ
ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരിച്ചുകൊണ്ടുവരുന്നത് അനിശ്ചിതത്വത്തില്‍. വാഹന സൗകര്യം ഇല്ലാത്തതാണു കാരണം. മടങ്ങിവരാന്‍ പേര് രജിസ്റ്റര്‍ ചെയ്ത 1.66 ലക്ഷംപേരില്‍ മുപ്പതിനായിരം പേര്‍ സ്വന്തം വാഹനത്തില്‍ വരാമെന്നാണ് അറിയിച്ചത്. ഇവര്‍ക്ക് അനുവദിക്കുന്ന പാസ് ഉപയോഗിച്ച് ആ പ്രദേശത്തെ ജില്ലാ കളക്ടറില്‍നിന്ന് യാത്രാപാസ് വാങ്ങണം. എന്നാല്‍ മറ്റുള്ളവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വാഹനങ്ങള്‍ അയക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അന്യ സംസഥാന തൊഴിലാളികളെ അയച്ച ട്രെയിനുകളില്‍ മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. 28, 222 പേരാണ് ഇതുവരെ പാസിന് അപേക്ഷിച്ചത്. 5,470 പാസുകള്‍ വിതരണം ചെയ്തു. ഇന്നലെ ഉച്ച വരെ 515 പേര്‍ വിവിധ ചെക് പോസ്റ്റുകള്‍ വഴി കേരളത്തിലെത്തി.