എം. കെ . പുരുഷോത്തമൻ
കൽപ്പറ്റ: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലിരിക്കുന്ന ആൾ വയനാട് ജില്ലയിലെ പനമരത്തെ സ്വകാര്യ ക്ലിനിക്കായ ലൈബയിൽ ചർദ്ദിയുമായി വന്ന പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ ക്ലിനിക്കൽ റിസൾട്ട് വരുന്നത് വരെ ക്ലിനിക്ക് അടച്ചിടാൻ തീരുമാനിച്ചത്.
നീർവ്വാരം സ്വദേശിയായ ഇദ്ദേഹം ബാംഗ്ലൂരിൽ നിന്ന് വന്ന് ക്വാറന്റൈനിൽ ഇരിക്കുന്ന കാര്യം മറച്ച് വെച്ചായിരുന്നു ക്ലിനിക്കിൽ ചികിൽസക്ക് എത്തിയത് ആംബുലൻസുമായി ഇദ്ദേഹത്തെ മാനന്തവാടി
കോവിഡ് കെയർ സെന്ററിൽ എത്തിച്ചു. ഹോസ്പിറ്റൽ ജീവനക്കാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതായും പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ ഹോസ്പിറ്റൽ പ്രവർത്തിക്കൂ എന്നും ലൈബ മെഡിക്കൽ സെന്ററിലെ Dr. ഹാഷിം അറിയിച്ചു. ഹോം ക്വാറൻന്റൈനിൽ കഴിയുന്നയാൾ ചർദ്ദിയുമായി ഹോസ്പിറ്റലിൽ എത്തി ഹോസ്പിറ്റൽ താൽകാലികമായി അടച്ചു.