ഹർഷദ്ലാൽ തലശ്ശേരി
രാമന്തളി കുന്നരുവിൽ താമസിക്കുന്ന കുമാരൻ (68) ആണ് മരിച്ചത്. ഇയാൾ ബംഗളൂരു സ്വദേശിയാണ്. ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. സമീപ ജില്ലയായ കാസർഗോഡും ഡെങ്കിപ്പനി പകടർന്നുപിടിക്കുകയാണ്. സംസ്ഥാനത്ത് ജൂൺ മാസം ഇതുവരെ 288 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്.
ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 2179 ആയി. 49,674 പേർ ചികിത്സ തേടി. പകർച്ചാ വ്യാധികൾ പടരുന്ന മേഖലകളിൽ ഫോഗിംഗ് നടപടികൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക് തലത്തിൽ നോഡൽ ഓഫീസറെ നിയമിച്ച് സ്ഥിതി വിലയിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.