ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം നൽകി പാലോട് എസ് ഐയും സംഘവും
ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല തിരുവനന്തപുരം കുളത്തൂപ്പുഴ സ്വദേശിനിയായ ശശികല പാലോട് എസ്ഐ സതീഷ് കുമാറിന് കത്തയച്ചത്. തന്റെ ദുരിതം അവർ കത്തിൽ വ്യക്തമാക്കിയിരുന്നു. കത്തിന് ലഭിച്ച മറുപടി പക്ഷേ ശശികലയുടെ കണ്ണുകളെ ഇൗറനണിയിച്ചു. ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം നൽകിയെന്ന പോലെ കൈ നിറയെ സഹായവുമായി പാലോട് എസ്ഐയും സ്റ്റേഷനിലെ മറ്റ് പൊലീസുകാരും ശശികലയെ തേടിയെത്തി
ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല തിരുവനന്തപുരം കുളത്തൂപ്പുഴ സ്വദേശിനിയായ ശശികല പാലോട് എസ്ഐ സതീഷ് കുമാറിന് കത്തയച്ചത്. തന്റെ ദുരിതം അവർ കത്തിൽ വ്യക്തമാക്കിയിരുന്നു. കത്തിന് ലഭിച്ച മറുപടി പക്ഷേ ശശികലയുടെ കണ്ണുകളെ ഇൗറനണിയിച്ചു. ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം നൽകിയെന്ന പോലെ കൈ നിറയെ സഹായവുമായി പാലോട് എസ്ഐയും സ്റ്റേഷനിലെ മറ്റ് പൊലീസുകാരും ശശികലയെ തേടിയെത്തി
കത്ത് ലഭിച്ച എസ്ഐ തന്റെ കൈയിൽ നിന്ന് 2000 രൂപ ശശികലയ്ക്ക് നൽകി. മറ്റ് പൊലീസുകാരുമായി ചേർന്ന് രണ്ട് മാസത്തേക്ക് വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങളും വാങ്ങി നൽകി. മക്കളുടെ പഠന ചിലവിനുള്ള പണവും സമാഹരിച്ചു നൽകിയാണ് എസ്ഐ തന്റെ കടമ പൂർത്തിയാക്കിയത്. കാക്കിക്ക് ദേഷ്യത്തിന്റെ മാത്രമല്ല, നന്മയുടെ മറ്റൊരു മുഖം കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് എസ്ഐ സതീഷ് കുമാർ. ഇദ്ദേഹത്തിന് സി.ഐ.യായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.