IndiaLatest

കൊവിഡില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ പെണ്‍കുട്ടി നാവ് മുറിച്ച്‌ ശിവക്ഷേത്രത്തില്‍ ബലി നല്‍കി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കാന്‍ ഉത്തര്‍പ്രദേശിലെ ബ്രാഹ്‌മണര്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്ത് ശിവക്ഷേത്രത്തില്‍ ബലി നല്‍കിയെന്ന വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നും കൊവിഡില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ ആരും പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തിട്ടില്ലെന്നും പെണ്‍കുട്ടി സ്വയം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

നാക്ക് മുറിച്ച്‌ മാറ്റിയ നിലയിലുള്ള പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച്‌ ആം ആദ്‌മി പാര്‍ട്ടി എം‌.എല്‍‌.എ സൗരഭ് ഭരദ്വാജ് കമ്രാന്‍. “അന്ധവിശ്വാസത്തിനും തെറ്റുകള്‍ക്കും ഒരു പരിധിയുണ്ട്. യു.പിയിലെ ബുണ്ടേല്‍ഖണ്ഡിലെ കൊവിഡില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കാനായി എട്ടാം ക്ലാസ് പെണ്‍കുട്ടിയുടെ നാവ് മുറിച്ചുമാറ്റി ബ്രാഹ്മണര്‍ ക്ഷേത്രത്തില്‍ ബലി നല്‍കി. പെണ്‍കുട്ടിയുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ പങ്കിടുന്നു” – എന്ന് ട്വിറ്ററില്‍ കുറിച്ചു

എന്നാല്‍ മേയ് 23ന് കൊവിഡില്‍ നിന്ന് ഗ്രാമത്തെ രക്ഷിക്കാന്‍ 16 വയസുള്ള പെണ്‍കുട്ടി നാവ് സ്വയം മുറിച്ച്‌ ശിവക്ഷേത്രത്തിന് ബലിയര്‍പ്പിക്കുകയായിരുന്നെന്നും യു.പിയിലെ ഭദാവല്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നും പൊലീസ് സൂപ്രണ്ട് ലാല്‍ ഭാരത് കുമാര്‍ പാല്‍ പറയുന്നു. ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലായതോടെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്‌ക്ക് ശേഷം പെണ്‍കുട്ടി ഇപ്പോള്‍ വീട്ടിലാണ്. നാവ് മുറിച്ച്‌ ക്ഷേത്രത്തില്‍ അര്‍പ്പിക്കാന്‍ പെണ്‍കുട്ടിയോട് ആരും ആവശ്യപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചില്ല. അത്തരമൊരു പരാതി ലഭിച്ചാല്‍ വിശദമായ അന്വേഷണം നടത്തും” – എന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Related Articles

Back to top button