IndiaLatest

കോവിഡ് രോഗികളെ പരിഗണിക്കുന്നത് മൃഗങ്ങളെക്കാള്‍ മോശമായി : സുപ്രീംകോടതി

“Manju”

ശ്രീജ..എസ്

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍‌ കോവിഡ് രോഗികളെ പരിഗണിക്കുന്നത് മൃഗങ്ങളെക്കാള്‍ മോശമായിട്ടാണെന്ന് സുപ്രീംകോടതി. രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോശമായി കൈകാര്യം ചെയ്യുന്നതായി ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനം.

കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ ശരിയായി കൈകാര്യം ചെയ്യുന്നില്ലെന്നും ചില അവസരങ്ങളില്‍ മരണം സംബന്ധിച്ച്‌ കുടുംബാംഗങ്ങളെ അറിയിക്കാറില്ലെന്നും കോടതി കുറ്റപ്പെടുത്തി. കോവിഡ് രോഗിയുടെ മൃതദേഹം ചവറ്റുകൂനയില്‍ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സര്‍ക്കാരിനെ കുുറ്റപ്പെടുത്തിയത്.

കോവിഡ് പരിശോധനകളുടെ എണ്ണം കുറച്ചതിന് കാരണം വിശദീകരിക്കണമെന്നും ഡല്‍ഹി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പ്രതിദിനം 7,000 പരിശോധനയില്‍നിന്ന് 5,000 ലേക്ക് താഴുവാന്‍ കാരണമെന്താണ്? ചെന്നൈയും മുംബൈയും 16,000 ല്‍ നിന്ന് 17,000 ആയി പരിശോധനകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ പരിശോധനകള്‍ കുറയ്ക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button