KeralaLatest

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ആശംസകള്‍… ‘കൊവിഡിന്‍റെ കാലത്തെ പ്രണയം’ ഒരു പ്രത്യേക സന്തോഷം നൽകുന്നു! ശശിതരൂർ എം.പി.

“Manju”

ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രവാസികളുടെ മടങ്ങി വരവിനെക്കുറിച്ചുമായിരുന്നു ചർച്ച. ഓൺലൈൻ വിദ്യാഭ്യാസം സംബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്ന് നിരവധി പരാതികൾ ഉയരുന്നുണ്ട്. ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്ത ഒരുപാട് വിദ്യാർഥികളുണ്ട്. കോളജ് വിദ്യാർത്ഥികളുടെ പരീക്ഷകൾ മാറ്റിവെക്കുന്നതും സ്കൂൾ വിദ്യാർത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതും സംബന്ധിച്ച് ആലോചന നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ശശി തരൂർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പ്രതിസന്ധികൾ മറികടന്നും പരീക്ഷയെഴുതാൻ സർവ്വകലാശാല വി​ദ്യാർഥികൾ നിർബന്ധിതരാകുന്നു. സൗകര്യങ്ങളില്ലെങ്കിൽ പോലും ഓൺലൈൻ സംവിധാനം വഴി വിദ്യാഭ്യാസം നേടണമെന്നത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്നു. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇക്കാര്യങ്ങളിൽ ഇളവുകൾ വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം അനുഭാവപൂർവ്വം പരി​ഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന മലയാളികൾ വിമാനങ്ങൾ സംബന്ധിച്ച് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ചർച്ച നടത്തി.

നമ്മുടെ എംബസികള്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ പര്യാപ്തരല്ല. കേരളത്തിൽ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 81 കേസുകളിൽ 50 എണ്ണവും ഗൾഫിൽ നിന്നുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളുകളില്‍ നിന്ന് മറ്റ് യാത്രക്കാരിലേക്ക് രോഗം പകരുന്നതും അതിലൂടെ വൈറസ് വ്യാപകമായി പടരുന്നതും സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കടുത്ത ആശങ്കയുണ്ട്. കൊവിഡ് രോഗികള്‍ക്കായി മാത്രം പ്രത്യേക വിമാനം ഒരുക്കുന്നത് പ്രശ്നമല്ല. കേരളം അവരെ സുരക്ഷിതരായി നോക്കുമെന്ന് ഉറപ്പാണ്.

ആരോഗ്യമുള്ളവരും രോഗബാധിതരായ ആളുകളും തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് പ്രധാന പ്രശ്നം. ഇത് എളുപ്പത്തിൽ പരിഹരിക്കാനാകാത്ത സുപ്രധാന പ്രശ്നം ആണ്. എന്നാൽ കടുത്ത തീരുമാനങ്ങളെടുക്കുമ്പോള്‍ നല്ല ഭരണം കാഴ്ച വയ്ക്കാനാവും. ഈ പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിലും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിലും കേരളം മികച്ച റെക്കോർഡ് നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തുകയാണ്. ഇതിന് മുഖ്യമന്ത്രിയെ ആശംസിക്കുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ആശംസകള്‍ നേരുന്നു. ‘കൊവിഡിന്‍റെ കാലത്തെ പ്രണയം’ ഒരു പ്രത്യേക സന്തോഷം നൽകുന്നു! ഈ കോവിഡ് കാലത്തും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും തരൂര്‍ കുറിച്ചു.

Related Articles

Back to top button