IndiaLatest

അതിര്‍ത്തിയില്‍ കണ്ണട‌യ്‌ക്കാതെ ഇന്ത്യ, ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: സൈനിക പിന്മാറ്റത്തിന് ഇരുവിഭാഗവും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെങ്കിലും ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് ചെെനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ച്‌ ഇന്ത്യ. വ്യോമസേനയുടെ പോര്‍വിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലെത്തിച്ചത്.
സമുദ്രനിരപ്പില്‍ നിന്ന് ഇത്രയേറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കുകള്‍ അതിസങ്കീര്‍ണമായാണ് ഇന്ത്യ വിന്യസിക്കുന്നത്. അമേരിക്കന്‍ നിര്‍മിത സി-17, റഷ്യന്‍ നിര്‍മിത ഐ.എല്‍ 76 എസ് എന്നീ വമ്പന്‍ വിമാനങ്ങളിലാണ് ടാങ്കുകള്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുന്നത്. ചണ്ഡിഗഡ് ഉള്‍പ്പെടെയുള്ള സൈനിക താവളങ്ങളില്‍ നിന്നാണ് ടി-90 ടാങ്കുകളും കവചിതവാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലേക്ക് മാറ്റിയത്.

നിലവില്‍ ലഡാക്കിലുള്ള ടാങ്കുകള്‍ പല തവണയായി വിമാനങ്ങളില്‍ എത്തിച്ചതാണ്. 1990ല്‍ ടി-72 ടാങ്കുകളാണ് ഇന്ത്യന്‍ വ്യോമസേന ഐ.എല്‍-76 വിമാനത്തില്‍ ലേയില്‍ എത്തിച്ചത്. ടെപ്‌സാംഗില്‍ ചൈന ടാങ്കുകളും മറ്റും വിന്യസിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.1962നുശേഷം ഇതാദ്യമായാണ് ടാങ്കുകളും കവചിത വാഹനങ്ങളും അടിയന്തരമായി വിമാനങ്ങളില്‍ ലഡാക്ക് അതിര്‍ത്തിയില്‍ എത്തിക്കുന്നതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

Related Articles

Back to top button