KannurKasaragodKeralaLatest

കണ്ണൂർ കാസർഗോഡ് അതിർത്തികൾ അടച്ചു

“Manju”

പ്രജീഷ് വള്ള്യയി

കണ്ണൂര്‍: കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ സമ്ബര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ ഇടറോഡുകളും പാലങ്ങളും അടച്ച്‌ കണ്ണൂര്‍ ജില്ലാ ഭരണകൂടം. ചെക്ക് പോസ്റ്റ് സ്ഥാപിച്ച്‌ ദേശീയ പാതയില്‍ ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

സമ്ബ‍ര്‍ക്ക രോഗികള്‍ കൂടുതലുള്ള നാല് പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. കര്‍ണാടകത്തില്‍ നിന്നും അതിര്‍ത്തി കടന്ന് കൂടുതല്‍ പേര്‍ എത്തുന്നത് നിയന്ത്രിക്കാനാണ് കാസര്‍കോടുവഴിയുള്ള ഇടറോഡുകളും പാലങ്ങളും ജില്ലാ ഭരണകൂടം അടച്ചത്.

ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിക്കല്‍ പാലവയല്‍, കമ്ബല്ലൂര്‍, നെടുങ്കല്ല് പാലങ്ങളും ചെറുപുഴ ചെക്കുഡാമുമാണ് അടച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേ വഴി സര്‍വ്വീസ് നടത്തുന്ന ബസ്സുകളും ചെറുപുഴവരെ മാത്രമാണ് ഓടുന്നത്. കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി വഴിയുള്ള ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും കാലിക്കടവില്‍ ചെക്ക്പോസ്റ്റ് സ്ഥാപിച്ച്‌ പൊലീസ് പരിശോധന കര്‍ശനമാക്കി.

കോഴിക്കോടുമായി അതിര്‍ത്തി പങ്കിടുന്ന മോന്താല്‍, കാഞ്ഞിരക്കടവ് പാലങ്ങളും ഇടറോഡുകളും അടച്ചു. പെരിങ്ങത്തൂര്‍ വഴി അത്യാവശ്യമുള്ള യാത്രക്കാരെ മാത്രം കടത്തിവിടും. മാഹി വഴിയും കര്‍ശന പരിശോധന ഉണ്ടാകും. ഇന്നലെ എട്ടുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച സാഹര്യത്തില്‍ പാനൂര്‍ നഗരസഭയും കുന്നോത്ത്പറമ്ബ് പഞ്ചായത്തും കണ്ടെയിന്‍മെന്‍റ് സോണാക്കിയിരുന്നു.

കൂത്തുപറമ്ബ്, ന്യൂമാഹി, ചൊക്ലി, സ്റ്റേഷന്‍ പരിധികളിലും കനത്ത നിയന്ത്രണം ഉണ്ടാകും. തൂണേരിയിലെ മരണവീട്ടില്‍ വന്ന ആളില്‍ നിന്നുള്ള സമ്ബര്‍ക്ക രോഗി വഴിയാണോ കുന്നോത്ത് പറമ്ബിലുള്ളവര്‍ക്ക് രോഗം പടര്‍ന്നത് എന്ന് സംശയം ആരോഗ്യ വകുപ്പിനുണ്ട്. കുന്നോത്ത് പറമ്ബില്‍ കൂടുതല്‍ പേരില്‍ കോവിഡ് പരിശോധന നടത്തും.

Related Articles

Back to top button