IndiaInternationalKeralaLatest

സുശാന്ത് സിങ്ങിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ടു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയ്ക്ക് അനുമതി നല്‍കി. കേന്ദ്ര ഏജന്‍സികള്‍ ഇടപെടേണ്ടെന്നു മഹാരാഷ്ട്ര ആവര്‍ത്തിക്കുന്നതിനിടെ, സിബിഐ അന്വേഷണത്തിനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

പാറ്റ്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രവര്‍ത്തി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ബിഹാര്‍ പോലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന റിയ ചക്രവര്‍ത്തിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിയയുടെ ഹര്‍ജിയില്‍ കക്ഷികളെല്ലാം 3 ദിവസത്തിനകം നിലപാടറിയിക്കാന്‍ ജസ്റ്റിസ് ഹൃഷികേശ് മുഖര്‍ജി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മുംബൈ പൊലീസ് അന്വേഷണത്തിന്റെ പുരോഗതി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിക്കണം. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, സുശാന്ത് സിംഗുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനു റിയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സുശാന്തിന്‍റെ ബന്ധുവായ ഐപിഎസ് ഓഫീസര്‍ തന്നോടാവശ്യപ്പെട്ടുവെന്ന് മുംബൈ പോലീസ് ഡിസിപി പരംജിത് സിംഗ് ദഹിയ പറഞ്ഞു. സുശാന്തിന്‍റെ സഹോദരീഭര്‍ത്താവായ ഹരിയാനയിലെ ഐപിഎസ് ഓഫീസറാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഡിസിപി വെളിപ്പെടുത്തിയത്.

Related Articles

Back to top button