KeralaLatestThiruvananthapuram
കാഴ്ചയുടെ വസന്തം തീര്‍ത്ത് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ടൈഗർ ഓർക്കിഡ്.
രണ്ടു ചെടികളിലെ നാല് പൂങ്കുലകളില്‍ നാനൂറിലധികം പൂക്കളാണ് വിരിഞ്ഞിരിക്കുന്നത്. ഈ മാസം അവസാനം വരെ പൂക്കാലം ഉണ്ടാകും. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നേരിട്ട് ഇവ കാണാനാകില്ല.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സസ്യശേഖരമാണ് ബൊട്ടാണിക്കൽ ഗാർഡനിൽ ഉള്ളത്. കഴിഞ്ഞ സീസണില്‍ ഈ പൂക്കള്‍ കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകളെത്തിയിരുന്നു. ചെടി, പൂങ്കുല, പൂവ് എന്നിവയുടെ വലിപ്പത്തില്‍ ഒന്നാം സ്ഥാനമാണ് ടൈഗര്‍ ഓര്‍ക്കിഡിന്. മലേഷ്യ, ഫിലിപ്പൈന്‍സ്, ന്യൂ ഗിനിയ എന്നിവിടങ്ങളില്‍ നിത്യഹരിതവനങ്ങളിലെ വന്‍മരങ്ങളില്‍ വളരുന്ന ഈ ചെടിയുടെ വലിപ്പമാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിക്കൊടുത്തത്. പുള്ളിപ്പുലിയുടെ ശരീരത്തോട് സാമ്യമുള്ള പൂക്കള്‍ ഉള്ളതുകൊണ്ടാണ് ടൈഗര്‍ ഓര്‍ക്കിഡ് എന്ന പേര് ലഭിച്ചത്.