ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക് കോവിഡ്
സിന്ധുമോൾ. ആർ
കൈറോ: ലിവര്‍പൂള്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരികീരിച്ചു. ആഫ്രിക്ക കപ്പിനുള്ള ദേശീയ ക്വാളിഫയര്‍ നടക്കാനിരിക്കേയാണ് ഈജിപ്ഷ്യന്‍ താരത്തിന് കോവിഡ് ബാധിക്കുന്നത്. ടോഗോയ്ക്കതെിരെയാണ് ഈജിപ്തിന്റെ മത്സരം. സലായ്ക്ക് കോവിഡ് ബാധിച്ച കാര്യം ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ദേശീയ താരങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് സലായ്ക്ക് രോഗം സ്ഥിരീകരിച്ചത്.
സലായ്ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരുന്നില്ല. ഈജിപ്ഷ്യന്‍ ടീമിലെ മറ്റ് താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണ്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സലാ ഐസൊലേഷനിലേക്ക് മാറി. അദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നിരീക്ഷണത്തില്‍ മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ, യുവന്റസ് താരം ക്രിസ്റ്റ്യാനോയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
യുവേഫ നാഷന്‍സ് ലീഗ് കളിക്കാന്‍ എത്തിയതിനിടയിലാണ് റൊണാള്‍ഡോയ്‌ക്ക് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് പോര്‍ച്ചുഗലില്‍ നിന്ന് സ്വകാര്യ വിമാനത്തിലാണ് താരം ഇറ്റലിയിലേക്ക് പോകുകയായിരുന്നു. മൂന്ന് തവണ നടത്തിയ ടെസ്റ്റുകളിലും താരത്തിന്റെ പരിശോധനാഫലം പോസിറ്റീവായതോടെ വിവാദങ്ങളുമുണ്ടായി.