IndiaLatest

ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു: റായ്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള വാഗ്ദാനം രാഹുല്‍ ദ്രാവിഡ് നിരസിച്ചതായി മുന്‍ ക്രിക്കറ്റ് ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി. അനില്‍ കുംബ്ലെ പരിശീലകസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ മുന്‍ ക്രിക്കറ്റ് ഭരണസമിതി തീരുമാനിച്ചത്. പരിശീലകസ്ഥാനം വാഗ്ദാനം ചെയ്ത് ദ്രാവിഡിനെ സമീപിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചെന്ന് വിനോദ് റായ് പറഞ്ഞു.

കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായാണ് ദ്രാവിഡ് മുഖ്യ പരിശീലകസ്ഥാനം വേണ്ടന്ന് വച്ചത്. ടീമിനൊപ്പം ലോകം മുഴുവന്‍ സഞ്ചരിക്കേണ്ടതിനാല്‍ കുടുംബകാര്യങ്ങള്‍ വേണ്ടവിധത്തില്‍ നോക്കാനാവില്ലെന്ന് ദ്രാവിഡ് പറഞ്ഞതായി വിനോദ് റായ് വെളിപ്പെടുത്തി. രാഹുല്‍ ദ്രാവിഡ്, രവി ശാസ്ത്രി, അനില്‍കുംബ്ലെ എന്നിവര്‍ പരിശീലകരാന്‍ യോഗ്യരാണെന്നും വിനോദ് റായ് പറഞ്ഞു.

Related Articles

Back to top button