LatestThiruvananthapuram
കോളനികൾ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് സംഘം വിലസുന്നു
പോത്തൻകോട്: കൊറോണക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് മുതലാക്കാൻ വിവിധരൂപത്തിൽ തട്ടിപ്പ് സംഘങ്ങൾ വിലസുന്നു. ശക്തി ഫിനാൻസ് എന്ന് കാർഡുമായി ജീവ, കുമാർ എന്നീ രണ്ടു പേർ പാലോട്ടു കോണം കോളനിയിലെ വനിതകളെ സമീപിച്ച് 50,000 രൂപവീതം ബാങ്ക് വായ്പ നൽകാം എന്നും അതിന്റെ നടപടികൾക്കായി 720 രൂപ വെച്ച് ബാങ്ക് വഴി തന്നെ നൽകണമെന്നും അറിയിച്ചു. ഇതു വിശ്വസിച്ച് 15770 രൂപ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു.അതിനു ശേഷം ഇവരു മായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് മനസ്സിലായി. സമാനമായ സംഭവങ്ങൾ മംഗലാപുരം പഞ്ചായത്തിലും അരങ്ങേറിയിട്ടുണ്ട് എന്ന് അന്വേഷണത്തിൽ അറിയാൻ സാധിച്ചു. പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതുപോലുള്ള ചതിയിൽ പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം ബാലമുരളി അഭ്യർത്ഥിച്ചു.