KeralaLatestThiruvananthapuram

പാങ്ങോട് പുലിപ്പാറയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി അറസ്റ്റിൽ.

“Manju”

കല്ലറ: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി അറസ്റ്റിൽ. പാങ്ങോട് ചന്തക്കുന്ന് നൗഫിയ മൻസിലിൽ നവാസ് (40) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് പാങ്ങോട് പുലിപ്പാറ പരയ്ക്കാടിനു സമീപം ക്രിമിനൽ കേസ് പ്രതിയായ ഷിബുവിന്റെ മൃതദേഹം വീട്ടിൽ കട്ടിലിനോട് ചേർന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ വീടിന് സമീപത്ത് നിന്ന് മനുഷ്യന്റെ കാൽ തെരുവ് നാക്കൾ കടിച്ചു കൊണ്ടു പോകുന്നത് കണ്ടതിനെ തുടർന്ന് പാങ്ങോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സാഹചര്യത്തെളിവുകളുടെയും കൈയിൽ കെട്ടിയിരുന്ന ചരടിന്റെയും അടിസ്ഥാനത്തിലാണ് മരിച്ചത് ഷിബുവാണെന്ന നിഗമനത്തിൽ എത്തിയത്.സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ ഷിബുവും പ്രതി നവാസും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നന്നും ഒരുമിച്ച് ജോലി ചെയ്തു വരികയും ചെയ്യുന്നതിനിടെ പത്തനാപുരത്ത് വച്ച് ഷിബു നവാസിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നത്രേ.ഇതിന് ഷിബുവിനെതിരെ കേസും നൽകിയിരുന്നു. തുടർന്ന് വിവിധ കേസുകളിൽ പ്പെട്ട് ശിക്ഷ അനുഭവിച്ച് രണ്ടു മാസം മുൻപ് പുറത്തിറങ്ങിയ ഷിബു വീണ്ടും നവാസുമായി സൗഹൃദത്തിലായി കഴിഞ്ഞു വരവെ ഇക്കഴിഞ്ഞ ഞായറാഴ്ച ഒരുമിച്ച് ജോലിക്ക് പോയ മടങ്ങി വരവെ മദ്യം വാങ്ങി ഷിബുവിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് മദ്യം കഴിക്കുന്നതിനിടയിലെ വാക്കു തർക്കത്തിൽ ഷിബു നവാസിനെ പട്ടി കോൽ കൊണ്ട് നവാസിനെ മർദിക്കുകയും തുടർന്ന് ആ പട്ടികോൽ പിടിച്ചു വാങ്ങി നവാസ് ഷിബുവിനെ തലയ്ക്കടിച്ച് വീഴ്ത്തുകയും കുഴവിക്കല്ലും, വെട്ടുകത്തി കൊണ്ടും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹത്തിന് മുകളിൽ ടാർപ്പോളിനും, തുണിയും വാരിക്കൂട്ടിയിട്ട് പ്ലാസ്റ്റിക് കട്ടിൽ കമിഴ്ത്തിയിട്ട് അതിന് മുകളിൽ മദ്യം ഒഴിച്ചു കത്തിക്കുകയായിരുന്നു. സംഭവ ദിവസം പ്രതി നവാസും, ഷിബുവും തമ്മിൽ പാങ്ങോട് ജംഗ്ഷനിൽ വച്ച് വഴക്കിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചതിന്റെയും. ഇവർ ഞായറാഴ്ച ഓട്ടോറിക്ഷയിൽ വന്നിറങ്ങി പോകുന്നത് പരിസര വാസികൾ കണ്ടതായി പ്രദേശവാസികൾ പറഞ്ഞതിന്റെയും, ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ബി.അശോകന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി.എസ്.വൈ സുരേഷ്, സി.ഐ എൻ.സുനിഷ്, എസ്.ഐ ജെ.അജയൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നവാസ് പത്ത് വർഷം മുൻപ് മന്നാനിയ കോളേജിന് സമീപം യുവതിയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രതിയാണ്.

Related Articles

Back to top button