IndiaKeralaLatest

പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് കാജല്‍

“Manju”

സിന്ധുമോൾ. ആർ

മൂന്ന് വര്‍ഷത്തെ പ്രണയത്തിനും ഏഴ് വര്‍ഷത്തെ സൗഹൃദത്തിനും ഒടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് നടി കാജല്‍ അഗര്‍വാളും വ്യവസായിയുമായ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്. പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് കാജല്‍. ഏറ്റവും പുതിയ ചില ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയാണ് താരം ഇപ്പോള്‍. ഗൗതം കിച്ച്‌ലുവിനൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് കാജല്‍ ഇപ്പോള്‍. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും കാജല്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരുടേയും പ്രണയകഥയെക്കുറിച്ച്‌ പലര്‍ക്കും അറിയാത്തതിനാല്‍, വിവാഹ പ്രഖ്യാപനം അതിശയിപ്പിക്കുന്നതായിരുന്നു. പക്ഷേ, കാജലിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രണയകഥ വളരെ വ്യക്തമാണ്, കാരണം ഇരുവരും എപ്പോഴും ‘നല്ല സുഹൃത്തുക്കള്‍’ ആയിരുന്നു. “ഞാന്‍ സിനിമയില്‍ നിന്നുള്ള ഒരാള്‍ ആയതുകൊണ്ടു തന്നെ ഇത് പറഞ്ഞു പഴകിയതും ആവര്‍ത്തന വിരസതയുള്ള ഒന്നുമാണെന്ന് എനിക്കറിയാം. പക്ഷെ കാര്യങ്ങള്‍ സംഭവിച്ചത് ഇങ്ങനെയാണ്..” പത്ത് വര്‍ഷം മുന്‍പ് ചില കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നാണ് കാജല്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് കാജല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. “ഗൗതമും ഞാനും മൂന്നു വര്‍ഷത്തോളം പ്രണയിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഏഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്…”

കൊവിഡ് വൈറസിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ ആളുകളെ അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകറ്റിനിര്‍ത്തിയപ്പോഴാണ്, ഗൗതം കിച്ച്‌ലു തന്റെ പ്രിയപ്പെട്ടവളോട് വിവാഹത്തെ കുറിച്ച്‌ സംസാരിച്ചത്. ഇരുവരും എപ്പോഴും പരസ്പരം കാണുന്നവരായിരുന്നു. ലോക്ക്ഡൗണിനിടയില്‍ ആഴ്ചകളോളം പരസ്പരം കാണാന്‍ കഴിയാതിരുന്നപ്പോള്‍, തങ്ങള്‍ ഒരുമിച്ച്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് അവര്‍ മനസിലാക്കി. ഗൗതം ആളത്ര റൊമാന്റിക്കല്ലെന്നും സിനിമകളിലേതു പോലുള്ള പ്രണയാഭ്യര്‍ത്ഥന ആയിരുന്നില്ലെന്നും കാജല്‍ പറയുന്നു. “ഞങ്ങള്‍ തമ്മിലുള്ള ആ സംഭാഷണം അങ്ങേയറ്റം ഹൃദയംഗമവും വൈകാരികവുമായിരുന്നു. അദ്ദേഹത്തിന്റെ വികാരങ്ങളെക്കുറിച്ചും എന്നോടൊപ്പം എങ്ങനെയുള്ള ഒരു ഭാവിയാണ് സ്വപ്നം കാണുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം പ്രകടിപ്പിച്ച രീതി വളരെ ആധികാരികമായിരുന്നു; എന്റെ ജീവിതം ചെലവഴിക്കാന്‍ അതിനെക്കാള്‍ കൂടുതല്‍ ഉറപ്പൊന്നും എനിക്ക് വേണ്ടായിരുന്നു,” കാജല്‍ പറഞ്ഞു.

Related Articles

Back to top button