സിന്ധുമോൾ. ആർ
ചെന്നൈ: സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും തമിഴ്നാട് സര്‍ക്കാര്‍ പിന്മാറി. നവംബര്‍ 16ന് സ്കൂളുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ തീരുമാനം മാറ്റിയെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരോടും രക്ഷിതാക്കളോടും സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പേരും അനുകൂല പ്രതികരണമല്ല നല്‍കിയത്. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.
അതേസമയം, പിഎച്ച്ഡി, അവസാന വര്‍ഷ പിജി വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഹോസ്റ്റലുകളും തുറക്കും. സ്കുളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം നവംബര്‍ 16ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് തമിഴ്നാട് വിദ്യഭ്യാസമന്ത്രി അറിയിച്ചു.