ബൗളർ മുഹമ്മദ് സിറാജിന്റെ പിതാവ് അന്തരിച്ചു
സിന്ധുമോൾ. ആർ
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 53 വയസ്സായിരുന്നു. നിലവില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ സിറാജിന് പിതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഓാസ്‌ട്രേലിയയിലെത്തി ക്വാറന്റീനില്‍ കഴിയുന്ന സിറാജിനെ പിതാവിന്റെ മരണ വാര്‍ത്ത അറിയിച്ചു.
ഹൈദരാബാദില്‍ ഓട്ടോ ഡ്രൈവറായിരുന്ന മുഹമ്മദ് ഗൗസ്, ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് മകനെ ക്രിക്കറ്റ് താരമാക്കി വളര്‍ത്തിയത്. യുഎഇയില്‍ അടുത്തിടെ സമാപിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐപിഎല്‍) 13-ാം സീസണിനിടെ, ഗൗസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സ്‌പെല്ലിലൂടെ സിറാജ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വിജയം സമ്മാനിക്കുമ്പോഴും ഗൗസ് ആശുപത്രിയിലായിരുന്നു.
പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് മരണവിവരം എന്നെ അറിയിച്ചത്. കരുത്തനായിരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എല്ലാ പന്തുണയും അവര്‍ തരുന്നുണ്ട്’ ഓസ്‌ട്രേലിയയിലുള്ള സിറാജ് പറഞ്ഞു.