തിരുവനന്തപുരം: ഞാൻ ലീഡറല്ല,കെ കരുണാകരൻ മാത്രമാണ് ലീഡറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് പ്രവർത്തകർ ഒരുക്കിയ ആവേശകരമായ സ്വീകരണത്തിലായിരുന്നു ക്യാപ്റ്റൻ വിളികളോടുള്ള നേതാവിന്റെ പ്രതികരണം. ആ വിളികളുടെ കെണിയിൽ താൻ വീഴില്ലെന്നും അത്തരം വിളികൾ കോൺഗ്രസിനെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് മാത്രമായി ബോർഡ് വയ്ക്കരുതെന്നും എല്ലാ നേതാക്കളുടെയും പേരുകൾ ഉണ്ടാകണമെന്നും സതീശൻ വ്യക്തമാക്കി.
“ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അശ്രാന്ത പരിശ്രമം നടത്തിയാൽ മാത്രമേ യു.ഡി.എഫിന് തിരിച്ചുവരാൻ കഴിയൂ. അതിനുള്ള ഒരു ആത്മവിശ്വാസമാണ് തൃക്കാക്കരയിലെ ജനങ്ങൾ ഞങ്ങൾക്ക് തന്നത്.’ – വി.ഡി സതീശൻ പറഞ്ഞു.