സിന്ധുമോൾ. ആർ
തദ്ദേശതിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ നാല് വടക്കന്‍ ജില്ലകളില്‍ മൂന്ന് മണിക്കൂറാകുമ്പോള്‍ മികച്ച പോളിങ്. 20.04 ശതമാനം പേരാണ് ആദ്യ മൂന്നു മണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ 20.4 ശതമാനം പേരും കണ്ണൂര്‍ ജില്ലയില്‍ 20.99 ശതമാനം പേരും കോഴിക്കോട് ജില്ലയില്‍ 20.35 ശതമാനം പേരും മലപ്പുറം ജില്ലയില്‍ 21.26 ശതമാനം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. യന്ത്രത്തകരാര്‍ മൂലം വിവിധയിടങ്ങളില്‍ വോട്ടെടുപ്പ് വൈകി. കണ്ണൂരിലെ ആയിരത്തിലധികം പ്രശ്നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ. കണ്ണൂരിലെ ആയിരത്തിലധികം പ്രശ്നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇവിടെ വെബ് കാസ്റ്റിങ്ങും വീഡിയോ ചിത്രീകരണവും ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറത്ത് 304 പ്രശ്ന സാധ്യതാ ബുത്തൂകളും 87 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുമുണ്ട്. ആദ്യ രണ്ട് ഘട്ടത്തിലും ഉണ്ടായതുപോലെ മികച്ച പൊളിങാണ് മൂന്നാംഘട്ടത്തിലും മുന്നണികള്‍ പ്രതീക്ഷിക്കുന്നത്.
മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍.