സിന്ധുമോൾ. ആർ
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ക്രിസ്മസ് കരോള്‍ കാണാന്‍ പള്ളിക്ക് പുറത്ത് എത്തിയ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവം. മാന്‍ഹട്ടനിലെ സെന്റ് ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലിനു പുറത്താണ് ണ്ടായത്. വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ന്യൂയോര്‍ക്ക് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ പറഞ്ഞു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമിക്ക് നേരെ 15 തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിയുടെ തലയ്ക്ക് വെടിയേറ്റെന്നും ഇയാള്‍ മരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്തു നിന്ന് രണ്ട് കള്‍ ബാഗ്, പെട്രോള്‍, കയര്‍, വയര്‍, ഒന്നിലധികം കത്തികള്‍ എന്നിവ കണ്ടെടുത്തു.
കരോള്‍ അവസാനിച്ച് ആളുകള്‍ പിരിഞ്ഞ് പോകാന്‍ തുടങ്ങിയപ്പോഴാണ് പള്ളിയുടെ പടിക്കെട്ടില്‍ നിന്നുകൊണ്ട് ഇയാള്‍ വെടിയുതിര്‍ത്തതെന്ന സംഭവത്തിന് സാക്ഷികളായവര്‍ പറഞ്ഞു. ആരെയും ലക്ഷ്യം വയ്ക്കാതെ എട്ടോ പത്തോ തവണ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് പൊലീസ് ഇയാളെ വെടിവെച്ചത്. എന്നെ വെടിവയ്ക്കൂ, എന്നെ കൊല്ലൂ എന്നൊക്കെ ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി.