മുംബൈ: ഭീകരാക്രമണങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികളിൽനിന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന് ജനുവരി 18 വരെ മുംബൈ നഗരത്തിൽ പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ക്രിസ്മസ്, പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായാണ് നിയന്ത്രണം. 20-ന് ഉത്തരവ് പ്രാബല്യത്തിൽവന്നു. ഇതുപ്രകാരം പൊതുനിരത്തുകളിൽ നാലോ അതിലധികമോ ആളുകൾ കൂടുന്നത് നിരോധിച്ചു.
ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ ഗ്ലൈഡറുകൾ തുടങ്ങിയവ ഭീകരർ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ ആവശ്യമായി വന്നതെന്ന് പോലീസ് വ്യക്തമാക്കി.