സിന്ധുമോൾ. ആർ
അഡ്‌ലെയ്‌ഡ്:ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. മൂന്നക്കം കടക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളും വീണ ഇന്ത്യ നായകന്‍ കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി മികവിലാണ് തിരിച്ചുവരുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരെ നേരത്തെ നഷ്ടമായ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനിടയില്‍ പുജാരയും പുറത്താവുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പ്രതീക്ഷകള്‍ക്ക് രണ്ടാം പന്തില്‍ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാന്‍ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാര്‍ക്ക് തെറിപ്പിച്ചു. 17 റണ്‍സെടുത്ത മായങ്കിനെ കമ്മിന്‍സ് പുറത്താക്കുമ്ബോള്‍ ഇന്ത്യന്‍ ടീം സ്കോര്‍ 32ല്‍ എത്തിയതെയുള്ളു. നായകന്‍ കോഹ്‌ലിയെ കൂട്ടുപിടിച്ച് ചേതേശ്വര്‍ പുജാര രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 160 പന്തില്‍ 43 റണ്‍സെടുത്ത പുജാരയെ ലിയോണ്‍ ലബുഷെയ്നിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
53 റണ്‍സെടുത്ത നായകന്‍ കോഹ്‌ലിയും 18 റണ്‍സുമായി അജിങ്ക്യ രാഹാനെയുമാണ് ക്രീസില്‍. മികച്ച പ്രകടനമാണ് ഓസിസ് ബോളര്‍മാര്‍ പുറത്തെടുക്കുന്നത്. ഇന്ത്യ പ്ലേയിങ് ഇലവന്‍ : പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍: ജോ ബേണ്‍സ്, മാത്യു വെയ്‌ഡ്, മാര്‍നസ് ലാബുഷാനെ, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നാഥാന്‍ ലിയോണ്‍, ജോ ഹെയ്‌സല്‍വുഡ്