ദമ്പതികളുടെ ആത്മഹത്യ; വസന്തയെ കരുതല്‍ തടങ്കലില്‍ എടുത്ത് പൊലീസ്
സിന്ധുമോൾ. ആർ
തിരുവനന്തപുരം : കുടിയൊഴിപ്പിക്കലിനിടയില്‍ പൊള്ളലേറ്റു ദമ്പതികള്‍ മരിച്ച പശ്ചാത്തലത്തില്‍ അയല്‍വാസിയായ വസന്തയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ക്രമസമാധാന പ്രശ്‌നമുയര്‍ത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അയല്‍വാസി വസന്തയെ പോലീസ് വീട്ടില്‍ നിന്നും മാറ്റിയത് . ഇവര്‍ക്കെതിരെ പരാതിയൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ ഇവര്‍ക്കെതിരേ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. വസന്തയെ പോലീസ് വീട്ടില്‍ നിന്നും മാറ്റുന്നതിനിടെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു .
രാജനും കുടുംബവും അവകാശവാദം ഉന്നയിച്ച ഭൂമി തന്റേത് തന്നെയാണെന്ന് വസന്ത നേരത്തെ പ്രതികരിച്ചിരുന്നു. സ്വന്തം ഭൂമി ലഭിക്കാന്‍ നിയമപരമായ നടപടികള്‍ മാത്രമാണ് വസന്ത സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ നിര്‍ദ്ദേശിച്ചിരുന്നു . എന്നാല്‍ നിയമവഴിയില്‍ വിജയം നേടിയ ശേഷമേ ഭൂമി വിട്ടുകൊടുക്കൂ എന്നാണ് വസന്ത പറഞ്ഞത് .
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കോടതി ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ദമ്ബതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് . ചികിത്സയില്‍ ഇരിക്കെ ഇരുവരും മരിച്ചിരുന്നു. രാജന്റെ മൃതദേഹം തിങ്കളാഴ്ച തര്‍ക്കപ്രദേശത്തുതന്നെ സംസ്‌കരിച്ചിരുന്നു . ഭാര്യയുടെ മൃതദേഹം രാജന്റെ കുഴിമാടത്തിന് സമീപം സംസ്‌കരിക്കും .