നേരത്തെ പള്ളിപ്പാട്, കരുവാറ്റ, നെടുമുടി, തകഴി എന്നീ സ്ഥലങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. കൈനകരി തോട്ടവത്തല കരിങ്ങാട് കെ സി ആന്റണിയുടെ 599 മുട്ടക്കോഴികൾ ചത്തിരുന്നു. എട്ടാം തീയതി നൂറിലേറെ കോഴികൾ ചത്തതോടെ ആന്റണി മൃഗസംരക്ഷണ വകുപ്പിൽ വിവരം അറിയിച്ചു.
തുടർന്ന് ഡോക്ടർമാർ സാമ്പിളെടുത്ത് ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഇന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും നശിപ്പിക്കാനാണ് തീരുമാനം. ഇതിനായി അഞ്ചു ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.