സിന്ധുമോൾ. ആർ
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിന്‍ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷന്‍ സൗകര്യം. അരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിനുകള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയര്‍മാന്‍ ഡോ. രാം സേവക് ശര്‍മ്മ ഇന്ത്യാ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. “അതെ, പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ കൊവിഡ് വാക്സിനായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. വാക്സിന്‍ സ്വീകരണത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തരത്തില്‍ ആപ്പിനെ സജ്ജമാക്കും. രജിസ്ട്രേഷന്‍ സമയത്ത് എപ്പോള്‍, എവിടെവച്ച് വാക്സിനേഷന്‍ സ്വീകരിക്കണമെന്ന് ആളുകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും.”- ഡോ. രാം സേവക് ശര്‍മ്മ പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ 0.18 ശതമാനം പേര്‍ക്ക് മാത്രമാണ് പാര്‍ശ്വഫലമുണ്ടായതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 0.002 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് വളരെ കുറഞ്ഞ നിരക്കാണ്. കൊവിഷീല്‍ഡ്, കൊവാക്സിനും എന്നീ വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും നിതി ആയോഗ് ചെയര്‍മാന്‍ വി.കെ. പോള്‍ പറഞ്ഞു.
ഇപ്പോള്‍ വാക്‌സിനുകളെ കുറിച്ചുള്ള ആശങ്കയ്ക്കല്ല പ്രാധാന്യം. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, വെറും 0.18 പേരില്‍ മാത്രമാണ് ഇമ്യൂണൈസേഷന് ശേഷം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇമ്യൂണൈസേഷനു ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 പേരെയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. ലോകത്ത് വാക്സിനേഷന്‍ നടന്ന ആദ്യ മൂന്നു ദിവസങ്ങളിലെ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.