InternationalLatest

പാകിസ്താനിൽ മിസൈൽപരീക്ഷണത്തിനിടെ അപകടം 

“Manju”

ഇന്ത്യയെ വെല്ലുവിളിക്കാൻ പാകിസ്താൻ നിർമ്മിച്ച മിസൈൽപരീക്ഷണത്തിനിടെ അപകടം ; നിരവധി വീടുകൾ തകർന്നു,ഒട്ടേറെപേർക്ക് പരിക്ക്

ഇസ്ലാമാബാദ് : ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലായ ഷഹീൻ -3 പരീക്ഷണം വിജയമെന്ന പാകിസ്താന്റെ അവകാശ വാദം വ്യാജം . മിസൈൽ പരീക്ഷണത്തിനിടെ ബലൂചിസ്ഥാനിൽ നിരവധി വീടുകൾ തകർന്നതായും ഒട്ടേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് .

2750 കിലോമീറ്റർ ദൂരെ വരെ ചെന്നെത്താനാവുന്ന ബാലിസ്‌റ്റിക് മിസൈൽ ‘ഷഹീൻ -3 ’ വിജയകരമായി പരീക്ഷിച്ചുവെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം . വിക്ഷേപണത്തിന് തൊട്ടുപിന്നാലെ, പാക് ആർമിയുടെ പ്രചാരണ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഷഹീൻ -3 മിസൈലിന്റെ ‘വിജയകരമായ’ വിക്ഷേപണത്തെ പറ്റി പ്രസ്താവനയുമിറക്കി . ആയുധങ്ങളുടെ രൂപകൽപ്പനകളും, സാങ്കേതിക പരാമീറ്ററുകളും പുനർ‌ മൂല്യനിർണ്ണയം ചെയ്യുകയാണ് എന്നും പാക് ആർമി പ്രസ്താവിച്ചു.

എന്നാൽ അതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണത്തിലെ യഥാർത്ഥ സത്യം പുറത്തു വരുന്നത് . ബലൂചിസ്ഥാൻ മേഖലയിലെ രാഖി പ്രദേശത്ത് നിന്നായിരുന്നു പരീക്ഷണം . മിസൈൽ പതിച്ചതാകട്ടെ ദേരാ ബുഗ്തി മാറ്റ് മേഖലയിലെ ജനവാസ മേഖലയിലും . ബലൂചിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികളിലൊന്നായ ബലൂച് റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

സ്‌ഫോടനത്തിൽ നിരവധി വീടുകൾ നശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പാകിസ്താൻ സൈന്യം ബലൂചിസ്ഥാനെ പരീക്ഷണ ശാലയാക്കി മാറ്റിയതായി ബലൂച് റിപ്പബ്ലിക്കൻ പാർട്ടി കേന്ദ്ര വക്താവ് ഷേർ മുഹമ്മദ് ബുഗ്തി ആരോപിച്ചു.

പാകിസ്താനിലെ മിസൈൽ പരീക്ഷണങ്ങൾ ലോകം അറിയണമെന്നും , ഇതിനായി ദേരാ ബുഗ്തി സന്ദർശിക്കണമെന്നും മുഹമ്മദ് ബുഗ്തി ലോക നേതാക്കളോട് അഭ്യർത്ഥിച്ചു.

Related Articles

Back to top button