IndiaLatest

ആദ്യ ദിനം കാലിടറി ഇന്ത്യ

“Manju”

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കനത്ത പ്രഹരം.

റണ്‍സെടുക്കുന്നതിനു മുന്‍പ് നായകന്‍ വിരാട് കോലിയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ചേതേശ്വര്‍ പൂജാര പുറത്തായതിനുശേഷം ക്രീസിലെത്തിയ കോലിയെ മോയിന്‍ അലി മികച്ച ഒരു പന്തിലൂടെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പൂജ്യനായി കോലി മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. 85 –ന് ഒന്ന് എന്ന നിലയില്‍ നിന്നും 86 ന് മൂന്നിലേക്ക് ഇന്ത്യ വീണു.

22 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (0), ചേതേശ്വര്‍ പൂജാര (21), ക്യാപ്റ്റന്‍ വിരാട് കോലി (0) എന്നിവരാണ് പുറത്തായത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ സ്റ്റോണ്‍ ആണ് പുറത്താക്കിയത്. ജാക്ക് ലീച്ചും, മൊയീന്‍ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 62 പന്തില്‍ 65 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും, 4 പന്തില്‍ 4 റണ്‍സ് നേടിയ അജിന്‍ക്യ രഹാനയുമാണ് ക്രീസില്‍. ഇന്ത്യയുടെ മുന്‍നിര ബൗളറായ ജസ്പ്രീത് ബുംറ ഇന്ന് കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഷഹബാസ് നദീമും വാഷിങ്ടണ്‍ സുന്ദറും ടീമില്‍ നിന്നും പുറത്തായി. പകരം മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി.

Related Articles

Back to top button