IndiaLatest

പുതിയ കോവിഡ് വകഭേദം കണ്ടെത്തി

“Manju”

മുംബൈ: കൊറോണ വൈറസിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയില്‍ കാണപ്പെടുന്നതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ സ്വഭാവം നിരീക്ഷിച്ചുവരികയാണെന്നും ആളുകളെ എത്ര വേ​ഗം അവ ബാധിക്കും എന്നറിയാന്‍ കൂടുതല്‍ സൂക്ഷമനിരീക്ഷണം ആവശ്യമാണെന്നും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ടി പി ലഹാനെ പറഞ്ഞു. പുതിയ വകഭേദത്തിന്റെ സംക്രമണം തിരിച്ചറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഇപ്പോള്‍ നിരീക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ശാസ്ത്രജ്ഞര്‍ ഇതിനായി ജീന്‍ സീക്വന്‍സിംഗ് നടത്തുന്നുണ്ടെന്നും 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ ഫലം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ നടപടികളുടെ കാര്യത്തില്‍ അടുത്തിടെ കൂടുതല്‍ ആയവ് വരുത്തിയെന്ന അഭിപ്രായമാണ് ഡോ. ലഹാനെ പങ്കുവച്ചത്. യന്ത്രണങ്ങളില്‍ ഇളവു വരുത്തിയതാകാം ഇപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം ഉയരാന്‍ കാരണമെന്നും കോവിഡിന്റെ പുതിയ വകഭേദം രോ​ഗികള്‍ കൂടാന്‍ ഇടയാക്കിയെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമരാവതി, അകോല, യവത്‌മല്‍ ജില്ലകളില്‍ തുടര്‍ച്ചയായ പരിശോധന നടത്തിയതില്‍ നിന്നാണ് പുതിയ വകഭേദത്തിന്റെ സൂചനകള്‍ ലഭിച്ചത്. അമരാവതിയിലും യവത്മാലിലും മൂന്ന് പേര്‍ക്ക് വീതവും അകോലയില്‍ രണ്ട് പേരിലുമാണ് മ്യൂട്ടേഷനുകള്‍ കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവും കൂടു‌തല്‍ കോവിഡ് കേസുകളും മരണങ്ങളും കണ്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ 5000ത്തിലധികം കേസുകള്‍ രേഖപ്പെടുത്തി, 75 ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും പുതിയ ഉയര്‍ന്ന നിരക്കാണിത്. മുംബൈയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തില്‍ 700 ലധികം കേസുകള്‍ രേഖപ്പെടുത്തിയത് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതരെ പ്രേരിപ്പിക്കുന്നതാണ്.

Related Articles

Back to top button