കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തകർന്നടിഞ്ഞ് തൃണമൂൽ കോൺഗ്രസ്. രണ്ട് നേതാക്കൾ കൂടി ബിജെപിയിൽ ചേർന്നു. മന്ത്രി ബിച്ചു ഹൻസ്ദ, എംഎൽഎ ഗൗരി ശങ്കർ ദത്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാൻസ്ദയെയും, ഗൗരി ശങ്കർ ദത്തയെയും തൃണമൂൽ നേതൃത്വം തഴഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇരുവരും പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. സംസ്ഥാന വടക്കൻ ബംഗാൾ വികസന സഹമന്ത്രിയാണ് ഹൻസ്ദ. തപൻ നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി രണ്ട് തവണ എംഎൽഎയായ നേതാവാണ് ഗൗരി ശങ്കർ ദത്ത.
ഇവർക്ക് പുറമേ ബംഗാളി താരങ്ങളായ ബോണി സെൻഗുപ്ത, രാജശ്രീ രാജ്ബൻഷി കൗഷ്ണി മുഖർജി എന്നിവരും ബിജെപിയിൽ ചേർന്നു. അടുത്തിടെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന കൗഷ്ണി മുഖർജി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടത്. തൃണമൂൽ കോൺഗ്രസ് എംപി പ്രതിമ മണ്ഡലിന്റെ സഹോദരിയും ബിജെപിയിൽ ചേർന്നു.