KeralaLatest

35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി കേരളം ഭരിക്കുമെന്ന് ആവര്‍ത്തിച്ച്‌ കെ. സുരേന്ദ്രന്‍

“Manju”

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന വാദം ആവര്‍ത്തിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആകുമെങ്കില്‍ ഇവിടെയും അതിനാകുമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ മീഡിയ വണ്ണിനോട് പറഞ്ഞു. ‘സര്‍ക്കാറുണ്ടാക്കാന്‍ ആവശ്യമായ സീറ്റ് ഞങ്ങള്‍ക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങള്‍ ഗവണ്‍മെന്റുണ്ടാക്കും. അതില്‍ ഒരു സംശയവുമില്ല. ത്രിപുരയെ കുറിച്ച്‌ എന്താണ് പറഞ്ഞത്. പുതുച്ചേരിയില്‍ ഞങ്ങള്‍ക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങള്‍ക്ക് ഗവണ്‍മെന്റുണ്ടാക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച്‌ 30-35 സീറ്റുണ്ടെങ്കില്‍ ഗവണ്‍മെന്റുണ്ടാക്കും‘ –സുരേന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനകം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ പട്ടിക വൈകിയിട്ടില്ല. നാമനിര്‍ദേശ പത്രിക കൊടുക്കാനുള്ള സമയമാകുമ്ബോഴേക്കും പട്ടിക പുറത്തു വരും. സ്ഥാനാര്‍ത്ഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം വരും. സര്‍പ്രൈസ് സ്ഥാനാര്‍ഥികളുണ്ടാകും. പട്ടിക തയ്യാറാക്കിയിട്ടുണ്ട് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി അനുമതി വാങ്ങേണ്ട സാങ്കേതിക തടസ്സം മാത്രമേയുള്ളൂ‘ – സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നേമത്ത് കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ഥി വരുന്നത് അദ്ദേഹം സ്വാഗതം ചെയ്തു. നേമത്ത് ആര് വിചാരിച്ചാലും പരാജയപ്പെടുത്താനാകില്ല. നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.ഉമ്മന്‍ചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാര്‍ഥികള്‍ വന്നോട്ടെയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. നേമത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് മത്സരം. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തും. ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാര്‍ഥികളുണ്ടാകുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

Related Articles

Back to top button