കൊച്ചി :രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി.ആവശ്യമായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നും കോടതി പറഞ്ഞു. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
1948 -ലെ ഫാക്ടറീസ് ആക്‌ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴുമണിക്ക് ശേഷം ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല.ഇതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ്.