KeralaLatest

യുഡിഎഫും, എല്‍ഡിഎഫും ബി.ജെ.പി.യെ പിന്തുണക്കുന്നു; ഡോ. തസ്‌ലിം റഹ്മാനി

“Manju”

മലപ്പുറം: രാജ്യസഭയില്‍ ന്യൂനപക്ഷമായിട്ടും ബിജെപിക്ക് ഭീകരനിയമങ്ങള്‍ പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞത് കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരുടെ മൗനസമ്മതം കൊണ്ടാണെന്ന് എസ് ഡിപി ഐ മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി. മലപ്പുറം പ്രസ് ക്ലബിന്റെ ‘സഭാങ്കം-2021’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഇരുമുന്നണികളുടെയും ആര്‍ എസ് എസ് വിധേയത്വമാണ് ഇത് കാണിക്കുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാസത്തിനുള്ളില്‍ 16 ഓളം കരിനിയമങ്ങളാണ് പാര്‍ലമെന്റില്‍ പാസാക്കിയത്. ഇവയത്രയും മനുഷ്യാവകാശ വിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കുന്ന നിയമങ്ങളുമാണ്. പാര്‍ലമെന്ററി മാനദണ്ഡങ്ങളും മര്യാദകളും പാലിക്കാതെ ഈ നിയമങ്ങള്‍ പാസാക്കുമ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും ലോക്‌സഭയിലും രാജ്യസഭയിലും ഉണ്ടായിരുന്നു. അവര്‍ക്ക് ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കാനാവില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് പൗരത്വ ഭേദഗതി നിയമവും കര്‍ഷക ബില്ലും പാസാക്കപ്പെട്ടത്. ഇനി ഏകസിവില്‍കോഡ് നടപ്പാക്കുമെന്നാണ് രാജ്‌നാഥ് സിങ് പറയുന്നത്. കേന്ദ്ര ഏജന്‍സികളെയും ജുഡീഷ്യറിയെയും ഉപയോഗിച്ച്‌ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനാണ് ബിജെപിയും ആര്‍എസ്‌എസും ശ്രമിക്കുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിലെ ഇരുമുന്നണികള്‍ക്കും ആയിട്ടില്ല. ആവുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button