IndiaLatest

കേന്ദ്രം കേരളത്തിന് നല്‍കിയത് 170000 കോടി,കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

“Manju”

കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1,70,000 കോടി രൂപ നല്‍കിയെങ്കിലും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കാണുന്നില്ലെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. കേരളത്തിനായി റെയില്‍വെ പദ്ധതികള്‍ അനുവദിച്ചെങ്കിലും കേരള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കുന്നില്ല. കേരളത്തിലെ 100% റെയില്‍ പാതയും വൈദ്യുതീകരിച്ച കേന്ദ്രം പക്ഷപാതം കാണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സഹായങ്ങള്‍ ഇരട്ട എന്‍ജിന്‍ തീവണ്ടി പോലെയാണെന്നും, ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. എല്‍.ഡി.എഫ് ശബരിമലയില്‍ ഭക്തരെ തടയുമ്ബോള്‍, യു.ഡി.എഫ് രണ്ടുഭാഗത്തു നിന്നും സംസാരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ ജനങ്ങളെ വോട്ടു ബാങ്കിനായി വിഭജിക്കുകയാണെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി കേരളം അഴിമതിയിലും വര്‍ഗീയതയിലും രാഷ്ട്രീയ ആക്രമണങ്ങളിലും പെട്ടുഴലുകയാണെന്നും, എല്‍.ഡി.എഫും യു.ഡി.എഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

Related Articles

Back to top button