IndiaLatest

ഓട്ടോ ഡെബിറ്റ് സംവിധാനം ; സെപ്റ്റംബര്‍ 30വരെ നീട്ടി റിസര്‍വ് ബാങ്ക്

“Manju”

രാജ്യത്ത് ഓട്ടോ ഡെബിറ്റ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബര്‍ 30വരെ നീട്ടി റിസര്‍വ് ബാങ്ക് . ആവര്‍ത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വേണ്ടി കൂടുതലായി ഓതന്റിക്കേഷന്‍(എഎഫ്‌എ) പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി ഏപ്രില്‍ 1 മുതലാണ് ഇത് നടപ്പാക്കാനിരുന്നത്.

ഇതേ തുടര്‍ന്ന് മൊബൈല്‍, ടൂട്ടിലിറ്റി ബില്ലുകള്‍, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കല്‍, മ്യൂച്വല്‍ ഫണ്ട് എസ്..പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനം ആറുമാസം കൂടി നിലവിലേതു പോലെതന്നെ തുടരും .5000 രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഈ സംവിധാനം നടപ്പാക്കാനിരുന്നത്.

പുതിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നല്‍കണം. അക്കൗണ്ട് ഉടമ അനുമതി നല്‍കിയാല്‍ മാത്രമെ ഇടപാട് സാധ്യമാകൂ. ഓട്ടോ പേയ്മെന്റിന് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ നിശ്ചിതകാലയളവില്‍ പണം അക്കൗണ്ടില്‍നിന്ന് ഓട്ടോമാറ്റിക്കായി പോകുന്ന സംവിധാനമാണ് നിലവിലുള്ളത്.

ഓട്ടോ ഡെബിറ്റ് സംവിധാനത്തില്‍ പുതിയ വ്യവസ്ഥ നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ആറുമാസത്തെ കൂടി സാവകാശം റിസര്‍വ് ബാങ്ക് അനുവദിച്ചത്.

 

Related Articles

Back to top button