IndiaKeralaLatest

വീടുകളില്‍പോലും മാസ്ക് ധരിക്കേണ്ട സാഹചര്യം; ജാഗ്രത- കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സാഹചര്യമാണിതെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാണ്. എന്നാല്‍ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദേശത്ത് നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ നടപടികള്‍ ആരംഭിച്ചെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ടാങ്കറുകളുടെ ഗതാഗതമാണ് പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാന്‍ തത്സമയ ട്രാക്കിംഗ് ഉപയോഗിച്ച്‌ ഓക്‌സിജന്‍ ടാങ്കറുകളുടെ ഗതാഗതം നിരീക്ഷിക്കാനാകുമെന്ന് ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി പീയൂഷ് ഗോയല്‍ പറഞ്ഞു.

കോവിഡ് സാഹചര്യം രാജ്യത്തെ സ്ഥിതി ഗുരുതരമാക്കുകയാണ്. ഇതില്‍ ജനം പരിഭ്രാന്തരാകരുതെന്ന് കേന്ദ്രം അഭ്യര്‍ത്ഥിച്ചു. അനാവശ്യമായ പരിഭ്രാന്തി ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം വരുത്തും. പരിഭ്രാന്തി മൂലം നിരവധി പേര്‍ ആശുപത്രി കിടക്കകള്‍ കൈവശം വെയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മാത്രം ആശുപത്രിയില്‍ പ്രവേശനം നേടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button