KeralaLatest

പന്നികളുടെ കരച്ചില്‍ കേട്ട് പോത്തുകള്‍ ഓടി, അങ്കമാലി ടൗണില്‍ ‘ജല്ലിക്കട്ട്’

“Manju”

കൊച്ചി; അങ്കമാലി ടൗണിനെ മണിക്കൂറുകളോളെ പരിഭ്രാന്തിയിലാക്കി പോത്തുകളുടെ ഓട്ടം. അറവുശാലയിലേക്കു കൊണ്ടുവന്ന പോത്തുകളെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് ഓടിയത്. പന്നികളുടെ കരച്ചില്‍ കേട്ടാണ് രണ്ട് പോത്തുകള്‍ ഓടിയത്. ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണു അപകടഭീതി ഒഴിഞ്ഞത്.
ഇന്നലെ ഒരു മണിയോടു കൂടിയായിരുന്നു സംഭവം. പോത്തുകള്‍ ഓടിയതോടെ നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനവുമായി എത്തി. കഴുത്തില്‍ കയര്‍ ഉണ്ടായിരുന്ന പോത്തിനെ അധികദൂരം ഓടുന്നതിനു മുന്‍പേ പിടികൂടി. എന്നാല്‍ കഴുത്തില്‍ കയറില്ലാത്ത പോത്ത് ദേശീയപാത കുറുകെ കടന്നു പിഡബ്ല്യുഡി ഓഫിസിന്റെ പറമ്ബില്‍ കയറുകയായിരുന്നു.
പോത്ത് പുറത്തേക്കു കടക്കാതിരിക്കാന്‍ ഗേറ്റ് അടച്ചു. ഓഫിസിലെ ഉദ്യോഗസ്ഥര്‍ മുകളിലെ നിലയിലേക്കു കയറി രക്ഷപെട്ടു. എരുമയെ കൊണ്ടുവന്നു പോത്തിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവില്‍ 2.15 ആയപ്പോള്‍ 4 പേര്‍ ചേര്‍ന്നു ബലപ്രയോഗത്തിലൂടെ പോത്തിന്റെ കഴുത്തില്‍ കുരുക്കിട്ടു പിടിച്ചു.

Related Articles

Back to top button