റിയോ: ബ്രസീലിലെ റിയോ ഡീ ജനീറോയിലുണ്ടായ വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ ഉള്‍പെടെ 25 പേര്‍ മരിച്ചു. മെട്രോ ട്രെയിനിലെ രണ്ട് യാത്രക്കാര്‍ക്ക് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.
ഫവേലയില്‍ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വില്‍പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ് ഉണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.