KeralaLatest

ഇ-പാസിന് വന്‍ തിരക്ക്

“Manju”

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ അടിയന്തരാവശ്യങ്ങള്‍ക്കായി യാത്ര ഒഴിവാക്കാനാവില്ല. അവരാരൊക്കെ. പാസ് എങ്ങനെ ലഭിക്കും. എന്തൊക്കെ ചെയ്യണം. അപേക്ഷിക്കുന്നവര്‍ക്ക് പൊലിസ് പാസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതേ സമയം അപേക്ഷകരുടെ വന്‍ തിരക്കാണ് ഓണ്‍ലൈനില്‍. ഇന്നലെ മാത്രം അപേക്ഷകര്‍ നാല്‍പതിനായിരം കടന്നുവെന്നാണ് വ്യക്തമാകുന്നത്. അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങള്‍ അതത് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നല്‍കുന്നത്. തൊഴില്‍ വകുപ്പിനെ കൂടി അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അവശ്യ സര്‍വിസ് ആണെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാസിനായി അപേക്ഷിക്കാം. വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോംനഴ്‌സുമാര്‍ എന്നിങ്ങനെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പാസ് ആവശ്യമാണ്. ജില്ല വിട്ടുള്ള അത്യാവശ്യ യാത്രകള്‍ക്കും ഇപാസ് വേണം. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനു മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കേ അന്തര്‍ ജില്ലാ യാത്ര അനുവദിക്കൂ.

വെബ്‌സൈറ്റില്‍ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നല്‍കി പാസിന് അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അപേക്ഷയുടെ അവസ്ഥ അറിയാനും സംവിധാനം ഉണ്ട്. മൊബൈല്‍ നമ്ബരും ജനന തീയതിയും സൈറ്റില്‍ അടിച്ചുനല്‍കിയാല്‍ ഈ വിവരം ലഭിക്കും. പാസ് ഡൗണ്‍ലോഡ് ചെയ്ത് പരിശോധനക്കെത്തുന്ന പൊലിസ് ഉദ്യോഗസ്ഥരെ മൊബൈലില്‍ കാണിക്കാം. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുള്ള അവശ്യ സേവന വിഭാഗത്തിലുള്ളവര്‍, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിനു തൊട്ടടുത്തുള്ള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ക്ക് പാസ് വേണ്ട, പക്ഷേ ഇവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ഇതിന്റെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Articles

Back to top button