IndiaKeralaLatest

ബംഗാള്‍ ജനതയുടെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ല-മോദി

“Manju”

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഞായറാഴ്ച ബങ്കൂരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.
ദീദിയുടെ ആളുകള്‍ ബംഗാളിലെ തെരുവുകളില്‍ ഗ്രാഫിറ്റി ഉണ്ടാക്കുന്നു, അതില്‍ അവര്‍ എന്റെ തലയില്‍ കാലുകൊണ്ട് അടിക്കുകയും ഫുട്‌ബോള്‍ കളിക്കുകയും ചെയ്യുകയാണെന്ന് മോദി പറഞ്ഞു. ദിദീ എന്തിനാണ് ബംഗാളിന്റെ സംസ്‌കാരത്തെ അപമാനിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലെ തെരുവുകളില്‍ കണ്ട ഗ്രാഫിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ വിമര്‍ശനം.
സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഇല്ലാതാക്കാന്‍ മമത ബാനര്‍ജിയെ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ എത്തിയാല്‍ മികച്ച വളര്‍ച്ചയുണ്ടാകും. കേന്ദ്ര പദ്ധതികളായ കിസാന്‍ സമന്‍ നിധി, ആയുഷ്മാന്‍ ഭാരത്, ജല്‍ ജീവന്‍ മിഷന്‍ എന്നിവ ഇതുവരെ സംസ്ഥാനത്തിന് ലഭ്യമായിട്ടില്ല, ഈ പദ്ധതികള്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുന്‍ഗണനയോടെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Back to top button