IndiaKeralaLatest

കൊവിഡ് രണ്ടാം തരംഗത്തിനിടെ മരിച്ചത് 594 ഡോക്‌ടര്‍മാര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധികള്‍ക്കിടെ ഇതുവരെ 594 ഡോക്‌ടര്‍മാര്‍ മരിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്‌ടര്‍മാര്‍ മരിച്ചതെന്ന് ഐ എം എ വ്യക്തമാക്കുന്നു. 107 ഡോക്‌ടര്‍മാരാണ് ഡല്‍ഹിയില്‍ മാത്രം മരിച്ചത്.
ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡല്‍ഹിക്ക് പുറമേ ഏറ്റവും കൂടുതല്‍ ഡോക്‌ടര്‍മാര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്‌ടര്‍മാരുടെ എണ്ണത്തില്‍ 45 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഐ എം എ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡോക്‌ടര്‍മാരുടെ മരണങ്ങളില്‍ ബിഹാറാണ് രണ്ടാം സ്ഥാനത്ത്. 96 ഡോക്‌ടര്‍മാര്‍ രണ്ടാം തരംഗത്തില്‍ ബിഹാറില്‍ മരിച്ചു.
ഉത്തര്‍പ്രദേശില്‍ 67 ഡോക്‌ടര്‍മാരാണ് മരിച്ചത്. കേരളത്തില്‍ അഞ്ച് ഡോക്‌ടര്‍മാരാണ് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ആയിരത്തി മൂന്നൂറോളം ഡോക്‌ടര്‍മാരാണ് തങ്ങളുടെ ഔദ്യോഗിക സേവനത്തിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

Related Articles

Back to top button