IndiaLatest

കുട്ടികളുടെ സംരക്ഷണത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മഹാമാരിയില്‍ മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായ കുട്ടികളുടെ എണ്ണം 9346ഉം രണ്ടുപേരെയും നഷ്ടമായ കുട്ടികളുടെ എണ്ണം 1700ലും എത്തിയ സാഹചര്യത്തിലാണ് കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി കേന്ദ്രം നിര്‍ദേശിച്ചത്.

പൊലീസ്, സംസ്ഥാനങ്ങള്‍, ജില്ല മജിസ്ട്രേറ്റുമാര്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, നഗരസഭകള്‍ എന്നിവരുടെ ഉത്തരവാദിത്തത്തിലാണ് നടപടികള്‍ വേണ്ടതെന്ന് വനിത – ശിശു വികസന മന്ത്രാലയം സെക്രട്ടറി രാം മോഹന്‍ മിശ്ര സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാന നിര്‍ദേശങ്ങള്‍:
1. കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി ട്രാക് ചൈല്‍ഡ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. അതത് സംസ്ഥാന സര്‍ക്കാറുകളാണ് ഇത് ചെയ്യേണ്ടത്.
2. കോവിഡ് രോഗം ബാധിച്ച മാതാപിതാക്കളുടെ കുട്ടികളെ പരിപാലിക്കാന്‍ അടുത്ത ബന്ധുക്കള്‍ ഇല്ലെങ്കില്‍ ഇവരെ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം.
3. ആശുപത്രികളിലെത്തുന്ന രോഗികളോട് കുട്ടികളുടെ സംരക്ഷണത്തിന് ആരാണ് ഉള്ളതെന്ന വിവരം കൂടി എഴുതിവാങ്ങണം. എന്തെങ്കിലും സംഭവിച്ചാല്‍ മുന്‍കരുതല്‍ എടുക്കാനാണിത്. 
4. കോവിഡ് സ്ഥിരീകരിക്കുന്ന കുട്ടികള്‍ക്ക് ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രത്യേകം സൗകര്യമൊരുക്കണം. ഒപ്പം അവരുടെ രജിസ്റ്റര്‍ തയാറാക്കണം. മനഃശാസ്ത്രജ്ഞര്‍, കൗണ്‍സലര്‍മാര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തണം.
5. കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ പ്രാദേശിക ഹെല്‍പ്ലൈന്‍ നമ്പര്‍ വഴി മനഃശാസ്ത്ര വിദഗ്ധരുടെ സേവനം നല്‍കണം.
6. ജില്ല മജിസ്ട്രേറ്റി‍ന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൗത്യ സംഘങ്ങള്‍ രൂപവത്കരിക്കണം.
7. ശൈശവ വിവാഹം, ബാലവേല ,കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, അനധികൃത ദത്തെടുക്കല്‍, തുടങ്ങി എല്ലാവിധ നിയമലംഘനങ്ങളും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം.
8. രാജ്യത്ത് മഹാമാരി അനാഥരാക്കിയ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ സ്കൂളുകള്‍ വഴി സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം. കുട്ടിയുടെ പ്രത്യേക ആവശ്യം കണക്കിലെടുത്ത് ഏറ്റവും അടുത്തുള്ള സ്വകാര്യ സ്കൂളിലും പ്രവേശനം നല്‍കാം. അര്‍ഹതയുള്ള സ്കോളര്‍ഷിപ് പദ്ധതികളിലും ഇവരെ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം.

Related Articles

Back to top button