IndiaLatest

ഐ.ടി മേഖലയില്‍ 30 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

“Manju”

ന്യൂഡല്‍ഹി : രാജ്യത്ത് ഐ.ടി മേഖലയില്‍ അടുത്ത വര്‍ഷത്തോടെ 30 ലക്ഷം തൊഴിലുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വന്‍ തോതില്‍ ജീവനക്കാരെ കുറക്കാന്‍ ഐ.ടി, അനുബന്ധ കമ്പനികള്‍ തയ്യാറെടുക്കുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ കോടികളുടെ ലാഭം കൊയ്യാമെന്നാണ് കമ്പനികള്‍ കണക്കുകൂട്ടുന്നത്.ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ, എച്ച്‌.സി.എല്‍, ടെക് മഹീന്ദ്ര, കോഗ്നിസെന്റ് തുടങ്ങിയ കമ്പനികള്‍ 30 ലക്ഷം തൊഴിലാളികളെ അടുത്ത വര്‍ഷം ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഓട്ടോമേഷന്‍ സംവിധാനം കൂടുതല്‍ വ്യാപകമാകുന്നതാണ് തൊഴില്‍ മേഖലയില്‍ വന്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. സോഫ്റ്റവെയറുകളുടെ സഹായത്തോടെ ജീവനക്കാരുടെ പ്രതിദിന ജോലികള്‍ പൂര്‍ത്തീകരിക്കുന്ന സംവിധാനമാണ് റോബോട്ട് പ്രൊസസ് ഓട്ടോമേഷന്‍. സാധാരണ സോഫ്റ്റ്വെയര്‍ അപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇതിന് സാധിക്കും. യുഎസില്‍ ഇതുമൂലം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.

ഏകദേശം 1.6 കോടി ജീവനക്കാരാണ്  ഇന്ത്യയിലെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 90 ലക്ഷം പേരും കുറഞ്ഞ സാങ്കേതിക പരിജ്ഞാനം മാത്രം ആവശ്യമുള്ള ബി.പി.ഒ ജോലികളാണ് ചെയ്യുന്നതെന്ന് ഐ.ടി കമ്പനികളുടെ സംഘടനയായ നാസ്കോം ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ 30 ശതമാനം പേര്‍ക്കെങ്കിലും അടുത്ത വര്‍ഷത്തോടെ ജോലി നഷ്ടപ്പെടുമെന്നാണ് സൂചന .

Related Articles

Back to top button