റെയില്‍വേ ദീര്‍ഘദൂര ട്രെയിനുകളില്‍ പാന്‍ട്രികാര്‍ നിര്‍ത്തുന്നു
സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ദീര്‍ഘദൂര ട്രെയിനുകളില്‍ പാന്‍ട്രികാര്‍ റെയില്‍വേ നിര്‍ത്തുന്നു. കോവിഡ്കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാന്‍ട്രിയില്ല. കോവിഡ് കഴിഞ്ഞാലും ഇനി അത് ആവശ്യമില്ലെന്നാണ് തീരുമാനം. പകരം എ.സി. ത്രീ ടയര്‍ കോച്ച് ഘടിപ്പിക്കും. പാന്‍ട്രി കാര്‍ നിര്‍ത്തുന്നതുവഴി വര്‍ഷം 1400 കോടി രൂപയുടെയെങ്കിലും അധികവരുമാനം ഉണ്ടാവുമെന്ന് റെയില്‍വേയുടെ വിലയിരുത്തല്‍. ഇപ്പോള്‍ 350-ഓളം തീവണ്ടികളില്‍ പാന്‍ട്രി കാര്‍ ഉണ്ട്.
ഇവയെല്ലാം കരാര്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പാന്‍ട്രി നിര്‍ത്തലാക്കുന്നത് റെയില്‍വേക്ക് ഒരുതരത്തിലും നഷ്ടമുണ്ടാക്കില്ല. എന്നാല്‍, ആയിരക്കണക്കിന് കരാര്‍ തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കും. പ്രധാന സ്റ്റേഷനുകളിലുള്ള റെയില്‍വേയുടെതന്നെ ബേസ് കിച്ചണുകളില്‍നിന്ന് പാചകംചെയ്ത ഭക്ഷണം ദീര്‍ഘദൂര ട്രെയിനുകളില്‍ ലഭ്യമാക്കാനാണ് ആലോചന. ഇ-കാറ്ററിങ്, സ്റ്റേഷനുകളിലെ ഭക്ഷണശാലകള്‍ എന്നിവകൂടി ആകുമ്പോള്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.